മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പ്രതി കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ചിലര്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പായി ചിത്രീകരിച്ചുവെന്നും കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കിട്ടുന്ന കാശെല്ലാം ശമ്പളമായി നല്‍കിയാല്‍ പിന്നെ ബസ്സെങ്ങിനെയാണ് ഓടിക്കുക? ഇപ്പോള്‍ 30 കോടി രൂപ താല്ക്കാലികാശ്വാസമായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിക്കഴിഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാരാണ്. ഇതിലപ്പുറമൊന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല.
ഇതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. കെ എസ് ആര്‍ ടി സി സ്റ്റാന്‍റുകളിലുള്ള പെട്രോള്‍ പാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.